エピソード

  • എന്നും കൂടെ നിൽക്കുന്ന പ്രണയം - ബോഗി നമ്പർ 14 - അധ്യായം: ഇരുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/29

    ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ എടുത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. അജ്ഞാതമായൊരു വ്യസനം എന്നെ ഇരുട്ടുപോലെ ആലിംഗനം ചെയ്യുന്നു. എഴുതാൻ ശ്രമിച്ചെങ്കിലും കഴിയുന്നേയില്ല. എന്തിന്, ഇതുവരെ എഴുതിയത് വായിക്കാൻ പോലും സാധിക്കുന്നില്ല. വെറുതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ജാലകത്തിൽ ഒരു ചിലന്തി വല നെയ്യുന്നു. സാവധാനത്തിൽ, ഒരു ധ്യാനത്തിലെന്നോണം ഓരോ നൂലുകളും ചേർച്ചു വെക്കുന്നത് കുറേനേരം നോക്കി. അതിലേക്കൊരു വലിയ ഈച്ച വന്നു കുരുങ്ങിയപ്പോൾ ആ നോട്ടം പിൻവലിച്ചു.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • രക്ഷപ്പെട്ടവരെ കണ്ടെത്തിയാൽ സത്യമറിയാം...- ബോഗി നമ്പർ 14 - അധ്യായം: പത്തൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/28

    ഇരുപത് വയസുണ്ടായിരുന്ന ആ ചെറുക്കനെ പിന്നെ കാണുന്നത് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്. മൂന്നാമത്തെ ദിവസം അതേ ബോഗിയുടെ ഉള്ളീന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ് ആ കൊച്ചിനെ കിട്ടിത്. അതിൻ്റെ കൂടെയുണ്ടായിരുന്ന തള്ളേം തന്തേം രക്ഷപ്പെട്ടൊയിരുന്നു. അതുകണ്ടപ്പോൾ മനസിനാകെയൊരു കനമായിരുന്നു. കർത്താവ് അവനെ മരണത്തിലോട്ട് വിളിക്കാൻ എന്നെയാണ് ഏൽപ്പിച്ചെതെന്നൊരു തോന്നൽ..

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ആർക്കുമറിയാത്ത കഥകൾ അവർക്ക് പറയാനുണ്ടാകും - ബോഗി നമ്പർ 14 - അധ്യായം: പതിനെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/23

    എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു അന്നും. സാധാരണ പോലുള്ള കാറ്റുമായിരുന്നു. പാലത്തിനു മുകളിൽ പണിയെടുക്കുന്ന റെയിൽവേ ജോലിക്കാരും ഉണ്ടായിരുന്നു. കായലീന്ന് മുകളിലോട്ട് നോക്കി അവരോട് ലോഹ്യം പറഞ്ഞാണ് ഞാനടക്കമുള്ളവര് പാലത്തിന്റെ തെക്കോട്ട് വള്ളം തുഴഞ്ഞത്. അതു കഴിഞ്ഞ് ഞങ്ങൾ വലയിട്ടു. ഓരോ ബീഡിയും കത്തിച്ച് മീനിന്റെ അനക്കവും കാത്ത് വള്ളത്തേൽ ഇരുന്നു. ആ നേരത്ത് ദൂരേന്ന് പതിവുപോലെ തീവണ്ടീടെ ഹോൺ കേട്ടു. പാളത്തിലോട്ട് തീവണ്ടി കയറുമ്പോൾ കായലിനൊരു അനക്കം പതിവാണ്. അന്നുമതു കണ്ടു. അതൊരു സ്ഥിരം സംഗതി ആയതോണ്ട് പുതുമ ഇല്ലായിരുന്നു. പക്ഷേ, കണ്ണടച്ചുതുറക്കുന്നതിനു മുൻപാണ് തീവണ്ടി പാളത്തീന്ന് കായലിലോട്ട് ചാടിയത്. ഞാനതെന്റെ കണ്ണിലൂടെ കണ്ടതാണ്. എന്താണ് സംഭവിക്കുന്നതെന്നു പിടുത്തം കിട്ടാതെ കുറച്ചുനേരം ശ്വാസം നിലച്ചുപോയി

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • സിനിമ ശരിയായില്ലെങ്കിൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം - ബോഗി നമ്പർ 14 - അധ്യായം: പതിനേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/21

    ഒരു മണിക്കൂറുകൊണ്ട് മൂന്നു സീനുകൾ എഴുതി. കുറച്ചധികം ഡീറ്റയിലിംഗ് വന്നോ എന്നൊരു സംശയമില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആദ്യം മുതൽ ഒരിക്കൽ കൂടെ വായിച്ചു. ഇതുവരെ എഴുതിയത് തൃപ്തികരമാണ്. എഴുതിയത് മുഴുവൻ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്തു. അതൊരു സുരക്ഷിതമായ വഴിയാണ്. എന്തു സംഭവിച്ചാലും അത് മറക്കാറില്ല. എതെങ്കിലും കാരണത്താൽ ലാപ് കേടായാൽ ബാക്കപ്പ് ചെയ്തെടുക്കാൻ കഴിയും. ഇല്ലേൽ മുഴുവൻ നഷ്ടപ്പെടും. ആദ്യമെഴുതിയ സ്ക്രിപ്റ്റിൽ അങ്ങനൊരു അബദ്ധം സംഭവിച്ചിരുന്നു. ലാപ് പെട്ടെന്ന് താനെ ഓഫാവുകയായിരുന്നു. അന്ന് കരഞ്ഞു പോയതാണ്. അതിനു ശേഷമാണ് ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാൻ തുടങ്ങിയത്. മുൻപ് എഴുതിയ ഡ്രാഫ്റ്റിൽനിന്നും കുറച്ചുവിവരങ്ങൾ ഇതിലേക്ക് എടുത്താൽ അപകടത്തിനു ശേഷമുള്ള സംഭവങ്ങൾ കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയും.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • സിനിമാമോഹം സാധ്യമാകുമോ? - ബോഗി നമ്പർ 14 - അധ്യായം: പതിനാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/17

    “അതൊരു പെൺകുട്ടിയാണ്. അന്നതിനു പത്തൊമ്പതോ ഇരുപതോ വയസ് പ്രായം കാണും. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ കൊല്ലത്തുകാരായിരുന്നു അവർ. ആ കുട്ടിയുടെ വിവാഹ നിശ്ചയത്തിനു വേണ്ടി ബന്ധുക്കളെ നേരിട്ട് ക്ഷണിക്കാനായിരുന്നു അന്നവർ വന്നത്. പക്ഷേ, അവളുടെ അച്ഛനും അമ്മയും ആ അപകടത്തിൽ മരണപ്പെട്ടു. ബോഗിക്കുള്ളിൽ കുരുങ്ങിക്കിടന്ന അവളെ രക്ഷിച്ചത്, വിജയണ്ണൻ ആയിരുന്നു. വിജയണ്ണനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?”

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • അന്വേഷണം കൂടുതൽ ആളിലേക്ക് - ബോഗി നമ്പർ 14 - അധ്യായം: പതിനഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/17

    സെലിനതും പറഞ്ഞുകൊണ്ട് എന്റെ ചുമലിലേക്ക് ചാഞ്ഞു. ചിലനേരത്ത് കൌമാരക്കാരിയുടെ പോലെയാണ് പെരുമാറ്റം. അവളെ ചേർത്തു പിടിച്ചുകൊണ്ട് വീടിനു വെളിയിലേക്ക് ഇറങ്ങി. ആറോ ഏഴോ സെന്റിലാണ് ഈ പുരയിടം നിൽക്കുന്നത്. പിൻവശത്തൊരു കൂറ്റൻ മാവും കുറച്ചു കൃഷിയുമുണ്ട്. അമ്പതോ അറുപതോ വർഷം പഴക്കമുണ്ട് അതിനെന്നു തോന്നുന്നു. തൊട്ടടുത്തുള്ള വീടുകൾ എല്ലാം തന്നെ ഏകദേശം ഒരേ പോലെയാണ്. സാധാരണക്കാരുടെ വീടുകൾ. സത്യൻ അന്തിക്കാട് സിനിമകളിൽ പരിചയിച്ച ഏതോ സ്ഥലമാണ് ഇതെന്ന് ദെജാവു ഫീൽചെയ്യുന്നു.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ട്രെയിനപകടത്തിന്റെ സമയത്തെ കാഴ്ച അസഹനീയം - ബോഗി നമ്പർ 14 - അധ്യായം: പതിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/10


    “സത്യത്തിൽ അന്ന് അതു മാത്രമായിരുന്നില്ല സംഭവിച്ചത്; ഞങ്ങൾ മൂവരും ഓടിയെത്തുമ്പോൾ കായലീന്നെടുത്ത മൂന്നാലു കുഞ്ഞുങ്ങളുമായി ഒരു വള്ളം ആരെല്ലാമോ ചേർന്ന് കരയിലേക്ക് അടുപ്പിച്ചു. അതുകണ്ടതും സുഗതണ്ണൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാരിയെടുത്തു. അതിറ്റുങ്ങളുമായി നേരെ പാലത്തിന് അരികിൽ നിർത്തിയിട്ടിരുന്ന ഏതോ വണ്ടിയിലേക്ക് കയറി. അതൊരു കാറായിരുന്നോ ജീപ്പായിരുന്നോ ഇപ്പോൾ ഓർമ കിട്ടുന്നില്ല. അതിനു പിന്നാലെ ഞങ്ങളും ചെന്നെങ്കിലും അതിനുമുന്നേയത് ആശുപത്രീലോട്ട് കുതിച്ചിരുന്നു. പിന്നെയും വള്ളങ്ങളിൽ മനുഷ്യര്‍ കരയ്ക്കടിഞ്ഞു. അക്കൂട്ടത്തിൽ ആണും പെണ്ണും കുട്ടികളുമുണ്ടായിരുന്നു. അതിലൊരു കാഴ്ച ഇപ്പോഴും എന്റെ ഉള്ളീന്ന് മാഞ്ഞിട്ടില്ല.”

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • അപകടത്തിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമ - ബോഗി നമ്പർ 14 - അധ്യായം: പതിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/04/09

    അപകടം നടക്കുന്ന അന്നു തന്നെയായിരുന്നു മേഴ്സിക്കുട്ടിയുടെ കല്യാണം. അതായത് ഇപ്പോഴത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് ഞങ്ങൾ പോലീസുകാർക്കും വിവാഹത്തിനു ക്ഷണം ഉണ്ടായിരുന്നു. അവിടെ ചെന്ന് സദ്യ കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വയർലെസിൽ അപകടവാർത്ത അറിയുന്നത്. അപ്പോൾ തന്നെ കൈകഴുകി നേരെ ജീപ്പെടുത്ത് പാലത്തിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അപകടത്തിന്റെ ഭീകരത മനസിലായത്. ഞങ്ങൾ കരുതിയത് തീവണ്ടി പാളം തെറ്റിയെന്നാണ്. പക്ഷേ, നോക്കി നിൽക്കാൻ നേരമില്ലായിരുന്നു. കായലിൽ മീൻപിടിക്കുന്നവന്മാര്‍ ആദ്യമേ അവിടെ എത്തിയിരുന്നു. അവരാണ് കായലീ വീണവരെ എടുത്ത് കരയിലേക്ക് എത്തിച്ചത്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分