
ദുരന്തഭൂമിയായി ചിന്നസ്വാമി; വിക്ടറി പരേഡ് നിയന്ത്രണം വിട്ടത് ഇങ്ങനെ | ആർസിബി | ബെംഗളൂരു | RCB | Royal Challengers Bengaluru | Virat Kohli | Bengaluru | Stampede | Chinnaswamy Stadium
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കന്നിക്കിരീടനേട്ടം ദുരന്തത്തിലേക്കു വഴിമാറിയത് എങ്ങനെ. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമെത്തിയതോടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. 47 പേർക്കു അപകടത്തിൽ പരുക്കേറ്റിരുന്നു. ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോലിയും സംഘവും വിജയം സ്വന്തമാക്കിയത്. കർണാടക സർക്കാർ വിധാൻ സൗധയിൽ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. അതിനുശേഷം ടീം തുറന്ന ബസിൽ സ്റ്റേഡിയത്തിലേക്ക് വരുമെന്നായിരുന്നു കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറിയിപ്പ്. സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊലീസ് ഇതിനെ എതിർത്തെങ്കിലും പരിപാടി നടത്താനായിരുന്നു അസോസിയേഷന്റെ തീരുമാനം. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വിധാൻസൗധയിലെ പരിപാടി വേഗം അവസാനിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ സ്റ്റേഡിയത്തിലെത്തി. അപ്പോഴേക്കും സ്റ്റേഡിയത്തിലെ തിരക്ക് വൻതോതിൽ വർധിച്ചു. - Tragedy struck after RCB's IPL victory in Bangalore. A massive crowd at Chinnaswamy Stadium resulted in a stampede, causing 11 deaths and 47 injuries. The incident highlights critical failures in crowd management and security.
See omnystudio.com/listener for privacy information.